ഓഗസ്റ്റിലെ അവസാന ശനിയാഴ്ച പലപ്രാവശ്യമായി ജെയ് ഹിന്ദ് റ്റിവി ന്യൂസിൽ പ്രക്ഷേപണം ചെയ്ത ഒരു റിപ്പോർട്ട് കണ്ടപ്പോൾ സഹതാപം തോന്നിപ്പോയി; അതിന്റെ റിപ്പോർട്ടറോടും, ചാനലിനോടും പിന്നെ കേരളത്തിലെ കോൺഗ്രസ്സ് ഉന്നത നേതാക്കളെന്നറിയപ്പെടുന്ന ആന്റണി, ഉമ്മൻ ചാണ്ടി, ചെന്നിത്തല, രവി പ്രഭൃതികളോടും. റിപ്പോർട്ടിന്റെ ഉള്ളടക്കം അന്നു തന്നെ എല്ലാ ചാനലുകളും റിപ്പോർട്ട് ചെയ്ത പോലെ യൂത്ത് കോൺഗ്രസ്സ് പുന:സംഘടനയെക്കുറിച്ച് ഇവർ എ.ഐ.സി.സി. ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയായിരുന്നു. എന്നാൽ മറ്റൊരു ചാനലും റിപ്പോർട്ട് ചെയ്യാത്ത ഒരു കാര്യം ജെയ് ഹിന്ദ് കണ്ടു പിടിച്ചിരുന്നു.
ചര്‍ച്ച കഴിഞ്ഞു പുറത്തേക്കു വന്ന നേതാക്കളെ രാഹുല്‍ വാതില്‍ക്കല്‍ വരെ വന്നാണ് യാത്രയാക്കിയത് എന്ന്!
ആ വാതില്‍ക്കല്‍ വരെ വന്നു എന്ന് പറഞ്ഞതിന്റെ ശൈലി കേട്ടാല്‍; രാജാവ് ഒരു സാധാരണ പ്രജയെ യാത്രയാക്കാന്‍ വാതില്‍ക്കല്‍ വരെ വന്നതുപോലുള്ള അതിശയോക്തി അടങ്ങിയിരുന്നു!
ചെന്നിത്തല പോകട്ടെ, ആന്റണിയും ഉമ്മന്‍ചാണ്ടി രവികളുമെല്ലാം രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയുടെ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സമുന്നത നേതാക്കളാണ്. അവരെ യാത്രയാക്കാന്‍ രാഹുല്‍ ഗാന്ധി വാതില്‍ക്കല്‍ വരെ വന്നത് ഇത്ര വലിയ കാര്യമാണോ? പ്രവര്‍ത്തന പാരമ്പര്യം കൊണ്ടും പദവി കൊണ്ടും ആന്റണിയുടെ മുന്നില്‍ ഇരിക്കാനുള്ള യോഗ്യത പോലുമില്ലാത്ത ഒരു പയ്യന്‍ അദ്ദേഹത്തെ യാത്രയാക്കാന്‍ വാതില്‍ക്കല്‍ വരെ വന്നതില്‍ ഇത്ര അത്ഭുതപ്പെടെണ്ടത് എന്താണ്?
പക്ഷെ കാര്യം അതൊന്നുമല്ലല്ലോ; കോണ്‍ഗ്രസിലെ എത്ര ഉന്നതനായാലും, നെഹ്‌റു കുടുംബത്തില്‍ ഇന്നലെ ഉണ്ടായ കൊച്ചിന്റെ വരെ ആസന ശുചീകരണം നടത്താന്‍ തയ്യാറായേ പറ്റൂ എന്ന് വിളിച്ചു പറയുകയല്ലേ കോണ്‍ഗ്രസ് ചാനല്‍ ചെയ്തത്.
എത്ര വലിയ ആദര്‍ശധീരനയാലും നെഹ്‌റു കുടുംബത്തിനു അടുക്കളപ്പണി ചെയ്യാതെ കോണ്‍ഗ്രാസില്‍ രക്ഷയില്ലാ..
സഹതാപം തോന്നുന്നു ഇങ്ങനെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഗതികേട് ഓര്‍ത്തിട്ടു.. ഇത്രയും തരം താഴേണ്ടി വന്ന ഒരു ചാനലിനെയും റിപ്പോര്‍ട്ടറെയും ഓര്‍ത്തിട്ട്...
സഹതാപം തോന്നുന്നു ഇങ്ങനെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഗതികേട് ഓര്‍ത്തിട്ടു.. ഇത്രയും തരം താഴേണ്ടി വന്ന ഒരു ചാനലിനെയും റിപ്പോര്‍ട്ടറെയും ഓര്‍ത്തിട്ട്...
ReplyDelete