Wednesday, August 4, 2010

മിണ്ടാട്ടം മുട്ടിയ പീ. സീ. ജോര്‍ജ്ജ്

കുറച്ചു കാലം മുന്‍പ് വരെ എന്തെല്ലാമായിരുന്നു?

വിമാനത്തില്‍ കേറല്‍, പിടുത്തം, കയ്യ്പൊങ്ങും-പൊങ്ങില്ല,..... അവസാനം പവനായി ശവമായി!

പറഞ്ഞു വന്നത് വേറെ ആരെ പറ്റിയും അല്ല, നമ്മുടെഅഭിനവ യുധിഷ്ടിരനായ പീ. സീ. ജോര്‍ജിനെപ്പറ്റിയാണ്‌.അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുമുന്നേറിക്കൊണ്ടിരുന്ന ഏകാംഗ പാര്‍ടിയുടെ നേതാവ് പീ.സീ. ജോര്‍ജിനെപ്പറ്റി തന്നെ. അഴിമതിക്കെതിരെ മാത്രമോ,പെണ്‍ വാണിഭം തുടങ്ങിയുള്ള കലകളെയും നഖശിഖാന്തംഎതിര്‍ത്തിരുന്ന ആളായിരുന്നു. (ഒരു വ്യത്യാസം വന്നത്ഉണ്ണിത്താനെ പിടിച്ചപ്പോള്‍ മാത്രമാണ്. അന്ന് പനിപിടിച്ചതുകൊണ്ട് അതിനെതിരെ പ്രതികരിക്കാന്‍ സമയംകിട്ടിയില്ല! അതും വെറും പനി അല്ല പന്നിപ്പനി!)അദ്ദേഹത്തിന്റെ മുന്നില്‍ കേരളത്തിലെ പോലീസ്ഡിപ്പാര്‍ട്ട്മെന്റും സി.ബി. ഐയും ഒന്നുമല്ല. കേരളത്തില്‍നടക്കുന്ന മുഴുവന്‍ കുറ്റകൃത്യങ്ങളും ആര് എപ്പോള്‍ എങ്ങനെചെയ്തു എന്ന് മുഴുവന്‍ ന്യൂസ് ചാനലുകള്‍ക്കും ദൃക്സാക്ഷിവിവരണം പോലെ പറഞ്ഞു കൊടുത്തിരുന്നതുംഅങ്ങേരായിരുന്നു. വിവരണം ഒക്കെ കേള്‍ക്കുമ്പോള്‍അസൂയ തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നില്‍കേരളത്തിലെ പ്രഗല്‍ഭ കുറ്റാന്വേഷണ നോവലിസ്റ്റുകളായബാറ്റന്‍ ബോസും കോട്ടയം പുഷ്പനാഥും ഒന്നുമല്ല. എന്താഭാവന! ഇങ്ങേരു വല്ല നോവല്‍ എഴുത്തും തുടങ്ങിയാല്‍അവരൊക്കെ പണി നിര്‍ത്തി വീട്ടില്‍ ഇരിക്കേണ്ടി വന്നേനെ.

എന്തായാലും ഇപ്പോൾ പാവം ബൾബ് ഫ്യൂസ് ആയ അണ്ണാന്റെ അവസ്ഥയിലാണ്. മാണിസാർ ഇങ്ങനെ ഒരു ചതി ചെയ്യും എന്നു സ്വപ്നത്തിൽ പോലും കരുതിയില്ലായിരുന്നല്ലോ അദ്ദേഹം. ഇത്രയും കാലം രാവിലെ എഴുന്നേറ്റു പല്ലു തേക്കുന്നതിനു മുൻപ് തുടങ്ങി രാത്രി കിടക്കുന്നതു വരെ സകല ചീത്തയും വിളിച്ചൂകൊണ്ടു നടന്നിരുന്ന പി. ജെ ജോസഫിനെ ഇതാ പിടിച്ചു ജോർജിന്റെ മുകളിൽ നേതാവായി പ്രതിഷ്ടിച്ചിരിക്കുന്നു... എന്തു ചെയ്യും?

വിമാന യാത്രാ വിവാദത്തിൽ ഇനി ജോസഫിനെ പറയാൻ ഒന്നും ബാക്കിയില്ലാരുന്നു. ഉണ്ടെങ്കിൽ തന്നെ അതു രാജകുമാരി ഭൂമി ഇടപാടിൽ കുരുവിളയെ പറഞ്ഞു തീർക്കുകയും ചെയ്തു.

ഇതൊന്നും കൂടാതെ ലാവ് ലിൻ, സന്തോഷ് മാധവൻ, ശബരീനാഥ്, അവസാനം പോൾ വധത്തിൽ വരെ ചാനലുകളിൽ വന്നിരുന്ന് ദൃക്സാക്ഷി വിവരണം നടത്തിയിരുന്ന ആളാണ് ഈ അഭിനവ ധർമ പരിപാലകൻ. എല്ലാത്തിലും സി പി എം നേതാക്കളെ പൊതുജന മധ്യത്തിൽ താറടിച്ചു കാണിക്കുക എന്നതിൽ കവിഞ്ഞ് യാതൊരു സത്യവുമില്ല എന്ന് ഇപ്പോൾ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. അത് എന്തായാലും ഈ പോസ്റ്റിന്റെ വിഷയമല്ല.

ഇപ്പോൾ പി.സി. ജോർജ്ജിനോടൊരു ചോദ്യം മാത്രം, ഇത്രയും നാൾ താങ്കൾ പെണ്ണു പിടിയൻ എന്നും അഴിമതിക്കാരൻ എന്നും വിളിച്ച പിജെ ജോസഫിന്റെയും റ്റി.യു. കുരുവിളയുടെയും കൂടെ പ്രവർത്തിക്കുമ്പോൾ താങ്കളെ കള്ളൻ എന്നാണോ കള്ളനു കഞ്ഞി വെക്കുന്നവൻ എന്നാണോ വിളിക്കേണ്ടത്? നാണമില്ലാത്തവന് ആൽ എവിടെ മുളച്ചാലും അതിന്റെ തണലു വിറ്റു കാശുണ്ടാക്കുക എന്നതിൽ കവിഞ്ഞ് ഒന്നുമില്ലല്ലോ അല്ലേ...?

2 comments:

  1. അദ്ദേഹത്തിന്റെ മുന്നില്‍കേരളത്തിലെ പ്രഗല്‍ഭ കുറ്റാന്വേഷണ നോവലിസ്റ്റുകളായബാറ്റന്‍ ബോസും കോട്ടയം പുഷ്പനാഥും ഒന്നുമല്ല.

    ReplyDelete
  2. പി സി ജോര്‍ജ്ജിനും ജീവിക്കണ്ടേ ...;)

    ReplyDelete