Wednesday, January 27, 2010

മനോരമ: മലയാളിക്കപമാനം!

ഒരു പത്രം തങ്ങളുടെ ബിസിനെസ്സ് വളര്‍ത്തുന്നതിനു വേണ്ടി വളരെ ബോധപൂര്‍വം ഒരു സമൂഹത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. ഇങ്ങനെ പറയാനുള്ള കാരണം കഴിഞ്ഞ കുറെ നാളുകളായി മലയാള മനോരമ എന്ന പത്ര മുത്തശ്ശിയുടെ വിഷം വമിക്കുന്ന വാര്‍ത്തകള്‍ വായിച്ചതാണ്. കേരളത്തില്‍ ലവ് ജിഹാദ് എന്ന വിഷയം ഉയര്‍ത്തി കൊണ്ടുവരികയും അതുപോലെ തന്നെ മറ്റു നിരവധി അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പടച്ചു വിട്ടു മുസ്ലിമുകള്‍ എല്ലാം തീവ്രവാദികള്‍ എന്ന തോന്നല്‍ പൊതു സമൂഹത്തിനുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പത്ര മുത്തശ്ശി.

മുന്‍പെങ്ങുമില്ലാത്ത വിധം മുസ്ലിമുകളെ ആക്രമിക്കാന്‍ മനോരമക്ക് പ്രചോദനം നല്‍കിയ കാര്യം എന്താണ് എന്ന് പരിശോദിക്കുമ്പോള്‍ ആണ് നമ്മള്‍ വിഷയങ്ങള്‍ ഉയര്‍ന്നു വന്ന കാലത്തെ സംഭവ വികാസങ്ങളും പത്ര മുത്തശ്ശിയുടെ ബിസിനെസ്സ് താത്പര്യങ്ങളും കൂടി വിശകലനം ചെയ്യേണ്ടി വരിക. നമ്മള്‍ക്കെല്ലാം ഓര്‍മ ഉണ്ടാകും, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തില്‍ ഉണ്ടായ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍. അതും മനോരമയുടെ ഇപ്പോഴത്തെ മുസ്ലിം വിരോധവും തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ്.

സി പി എമ്മിന്റെ മലപ്പുറം സമ്മേളനം മുതല്‍ ഇടതുപക്ഷവും മുസ്ലിം വിഭാഗവും തമ്മില്‍ മുന്‍പെങ്ങുമില്ലാത്ത വിധം അടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ക്ക് കാണാന്‍ സാധിച്ചത്. അതിന്റെ പ്രതിഫലനമെന്നോണം തുടര്‍ന്ന് നടന്ന ലോകസഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനും പ്രത്യേകിച്ച് മുസ്ലിം ലീഗിനും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു.

ആരും പറയാതെ തന്നെ കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ് മലയാള മനോരമ ഇപ്പോഴും ഇടതു പക്ഷത്തിന്റെ എതിര്‍പക്ഷത്തു ആയിരിക്കും എന്നത്. അതിലുപരി, അവര്‍ക്കു നന്നായി അറിയാവുന്ന കാര്യമാണ് കേരളത്തില്‍ ഏറ്റവും മൂല്യം ഉള്ള വാര്‍ത്തകള്‍ ഇടതു പക്ഷത്തിനെതിരെ എഴുതുന്നതാണെന്ന്. തങ്ങളുടെ വാണിജ്യ താത്പര്യങ്ങള്‍ ആണ് മലയാള മനോരമ എന്നും പരിരക്ഷിച്ചു പോന്നിരുന്നത്. ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി എത്ര ഹീനമായ മാര്‍ഗം സ്വീകരിക്കാനും മടി ഇല്ലാത്തവര്‍ ആണ് പത്ര മുത്തശ്ശിയുടെ മാനേജ്‌മന്റ്‌. എസ് ആര്‍ ചാരക്കേസ് വന്നപ്പോള്‍ മനോരമയില്‍ വന്ന ലേഖന പരമ്പര വായിച്ചാല്‍ തോന്നിയിരുന്നത് എസ് ആര്‍ ശാസ്ത്രഞ്ജന്‍മാരുടെയും മാലിക്കാരികളുടെയും കൂടെ അതേ റൂമില്‍ മനോരമ ലേഖകനും ഉണ്ടായിരുന്നു എന്നാണ്! അന്ന് അത്രയും തെളിവുകളും സംഭവങ്ങളും നിരത്തിയാണ് മനോരമ ശാസ്ത്രഞ്ജരെ അവഹേളിച്ചത്. കേസ് കണ്ടുപിടിച്ച സ്മാര്‍ട്ട്‌ വിജയന്‍ എന്ന എസ് ഐയെ ധീരോധാത്ത നായകനായി പുകഴ്ത്തി കൊണ്ടാണ് പരമ്പര വന്നത്. അതിനു ശേഷം എസ് ആര്‍ ചാരക്കേസ് ചാരമാവുകയും വില്ലന്മാര്‍ നായകന്മാരാവുകയും ചെയ്തു. അപ്പോള്‍ മുന്‍പ് എഴുതിയതെല്ലാം തിരിച്ചെഴുതാന്‍ അവര്‍ക്കു ഒരു വിഷമവുമുണ്ടായില്ല. പണ്ടത്തെ നായകന്‍ സ്മാര്‍ട്ട്‌ വിജയനെ കൊടും വില്ലനാക്കിയും മാറ്റി. നിലപാട് മാറ്റത്തിനു അങ്ങനെ ഒത്തിരി ഉദാഹരണങ്ങള്‍ മനോരമയുടെ ചരിത്രം ചികഞ്ഞാല്‍ കിട്ടും.

നമുക്ക് സമകാലീന സംഭവ വികാസങ്ങളിലേക്ക് മടങ്ങി വരാം. ആദ്യം സൂചിപ്പിച്ചത് പോലെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ്കഴിഞ്ഞാണ് ലവ് ജിഹാദുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ഒരു വലിയ സംഭവം എന്ന രീതിയില്‍ കേരള സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. അതു ഇത്രയും വലിയ ഒരു ചര്‍ച്ചാ വിഷയമാക്കുന്നതില്‍ മനോരമ വഹിച്ച പങ്കു വളരെ വലുതാണ്. ഒപ്പം ലവ് ജിഹാദ് ഇല്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തമസ്കരിക്കാനും അവര്‍ വളരെയധികം ശ്രമിച്ചിരുന്നു. മലയാള മനോരമ ദിനപത്രം വായിക്കുന്ന ഒരാള്‍ക്ക് വരുന്ന ഫീലിംഗ് ഇവിടുത്തെ മുസ്ലിം ആണുങ്ങളെല്ലാം കൂടെ പ്രേമിച്ചു പ്രേമിച്ചു ഇതൊരു മുസ്ലിം രാജ്യമാക്കാന്‍ പോകുന്നു എന്നതാണ്. മനോരമയുടെ വിഷയത്തില്‍ ഉള്ള അമിത താത്പര്യം ചര്‍ച്ച ചെയ്യപ്പെട്ടു എന്നുള്ളത് ശരിയാണ്. എന്നാല്‍ അവര്‍ എന്തിനു വേണ്ടിയാണു ഇങ്ങനെ ചെയ്തത് എന്നു അധികമാരും പരിശോധിച്ചിരുന്നില്ല.

കഴിഞ്ഞ കാലങ്ങളിലെല്ലാം കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം മനോരമ ആയിരുന്നു. രണ്ടാം സ്ഥാനത്ത് മാതൃഭുമിയും. മനോരമ ആദ്യം പറഞ്ഞത് പോലെ ഒരു പൂര്‍ണ വലതു പക്ഷ പത്രം ആയിരുന്നു. മാതൃഭൂമി ഇടതുപക്ഷ ആശയഗതികളോട് ചായ്‌വുള്ള നിഷ്പക്ഷ പത്രവും. കോണ്ഗ്രസ്കാരും ക്രിസ്ത്യാനികളുമാണ് മനോരമയുടെ വരിക്കാരില്‍ ഭൂരിഭാഗവും. മാതൃഭൂമിക്ക് കൂടുതല്‍ പ്രചാരം ഹിന്ദുക്കളുടെ ഇടയില്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷനോടെ വീരേന്ദ്രകുമാറിനൊപ്പം മാതൃഭൂമിയും വലതുപക്ഷത്തേക്ക് ചാഞ്ഞു. ഇടതുപക്ഷം ദുര്‍ബലപ്പെടുന്നത് മനോരമക്ക് ഇഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ പക്ഷത്തെക്കുള്ള മാതൃഭൂമിയുടെ വരവ് അവര്‍ക്കു അത്ര ദഹിച്ചില്ല. തങ്ങളുടെ കോണ്‍ഗ്രസ് അനുഭാവമുള്ള വായനക്കാര്‍ നഷ്ടപ്പെട്ടെക്കുമോ എന്നവര്‍ ഭയന്നു. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് അവര്‍ക്കും അറിയാമല്ലോ. അതുകൊണ്ട് തന്നെ അവര്‍ മാതൃഭൂമിയുടെ വായനക്കാരെ ലക്‌ഷ്യം വെച്ചു. ഭൂരിഭാഗം ഹിന്ദുക്കള്‍ വായിക്കുന്ന മാതൃഭൂമിയുടെ വായനക്കാരെ പിടിക്കാന്‍ ഏറ്റവും നല്ല മരുന്ന് എല്ലാവരുടെയും മനസ്സില്‍ ഉറങ്ങി കിടക്കുന്ന വര്‍ഗീയതയാണെന്നു മലയാളിയുടെ മൃദുല വികാരങ്ങള്‍ ഏറ്റവും നന്നായി ചൂഷണം ചെയ്തിട്ടുള്ള മനോരമയ്ക്കു ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. കോണ്‍ഗ്രസ് പണ്ട് ചെയ്തതു പോലെ അവരും മൃദു ഹിന്ദുത്വം പയറ്റാന്‍ തുടങ്ങി.

അതിനു വേണ്ടി അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ചു. ചുരുക്കി പറഞ്ഞാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന മലയാളിയുടെ മതേതര മനസിലേക്ക് മനോരമ വളരെ ബോധപൂര്‍വ്വം വര്‍ഗീയതയുടെ വിഷവിത്തു കുത്തി വെക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായി നിരവധി വാര്‍ത്തകള്‍ മനോരമ കൊടുത്തുകൊണ്ടിരിക്കുകയാണ്. കേവലം വാണിജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടി ഒരു സമൂഹത്തെ തന്നെ മാനസികമായി വിഭജിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനോരമയ്ക്കു മാപ്പ് കൊടുക്കാന്‍ കേരള സമൂഹം തയ്യാറാകരുത്.

8 comments:

  1. അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ചു. ചുരുക്കി പറഞ്ഞാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന മലയാളിയുടെ മതേതര മനസിലേക്ക് മനോരമ വളരെ ബോധപൂര്‍വ്വം വര്‍ഗീയതയുടെ വിഷവിത്തു കുത്തി വെക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

    ReplyDelete
  2. വളരെ ശരിയാണ്..താങ്കള്‍ പറഞ്ഞത്.

    ReplyDelete
  3. ഹഹാ..നിരീക്ഷണങ്ങൾ ബോധിച്ചു..
    മനോരമയല്ലേ വില്ലൻ..
    ശരിയായിരിക്കാം അല്ലേ..??

    ReplyDelete
  4. ലവ് ജിഹാദിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മനോരമയില്‍ വന്നതില്‍ കൂടുതല്‍ മറ്റുപത്രങ്ങളിലാണല്ലോ വന്നത്.. കേരളകൌമുദി , ജന്മഭൂമി പത്രങ്ങളെയൊന്നും പത്രങ്ങളായി കണക്കുകൂട്ടത്തില്ലേ????

    ReplyDelete
  5. @ ഹരീഷ് തൊടുപുഴ & ഫിയൊനിക്സ്
    നന്ദി..!

    @തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്
    അവയെ പത്രങ്ങളായി കാണാത്തതുകൊണ്ടാല്ല പക്ഷെ ഇങ്ങനെ ഒരു കാമ്പൈന്‍ വളരെ ബോധപൂര്‍വം ഉയര്തികൊണ്ടുവന്നത് മനോരമയാണ്‌. ബാക്കിയുള്ളവര്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍ ആണ്, അല്ലെങ്കില്‍ അവരുടെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഇതിന് പ്രചാരം കൊടുത്തു. പക്ഷെ അവരും കൂട്ടുപ്രതികള്‍ തന്നെ.

    ReplyDelete
  6. THANKAL PRANJATH VALARAY CORRECTYANE

    ReplyDelete
  7. ENTHOKKE PARANJALUM NAMMUDE CHERUPPAKKARIL BHEEKARAMAM VIDHAM VARGEEYATHA VERODIKKAZHINJU. CPM, CONGRESS, BJP, LEAGUE, KRISTIAN PARTIKAL...........IVARKKOKE ATHIL PANKUND. ATHINTE BHAGAMAAYI PALATHUM IPPOL NADANNU VARUNNUND. LOVE JIHAD ENNA ONNUNDO ENNARIYILLA. ENNAL ARIVIL PETTA PALA HINDU PEN KUTTIKALUM ISLAM AAYA KAMUKANU VENDI HINDU MATHAM UPEKSHICHITTUND. KAAMINIKKU VENDI ISLAM MATHAM VITTU HINDUVAAYI MARUNNA ANUBHAVAM ATHRAYONNUM UNDAAYI KANUNNUMILLA. WRITTER MADHAVIKKUTTI KAMALA SURAYYA AAYATHINU PNNILUM ORU ISLAM PRANAYAKADHA UNDENNANU KELVY. AVASANA KALA RECHANAKLIL EZHUTHUKAARI ATHU VYAKTHAMAAKKUNNUND.ODUKKAM ENTHAYEE? NAALAPPATTE MADHAVKUTTI SURAYYA-ITHATHA AYI.! athra thanne.. MANOREMA REPORT ANGINE THALLIKKALAYAN PATTUNNATHALLA. NAMUKKU CHEYYAVUNNATH HINDU-MUSLIM-CHRISTIAN YUVATHEE YUVAKKALUDE PARASPARAM ULLA PRANAYATHIL MATHAM KUTTIVEKKATHIRIKKUKA ENNATHU MAATHRAMANU. PREMAM MAATHRAMAAYIRIKKATTE AVARUDE MATHAM. AVARILUDE HINDUVO, ISLAMO, CHRISTIANIYO ALLATHA ENNAL EE MATHANGALUDEYOKKE SATHAYUM MOOLYAVUM NIRANJA ORU THALAMURA IVDE UNDAAVATTE. ATHODE NOOTTANDUKALAYI NEERI NILKKUNNA ANTDHAMAAYA MATHA VAIRATHIL NINNUM INDIAYKKU MOCHANAM UNDAVATTE........
    ENTHAYAALUM EEYORU VISHAYAM CHARCHAYKKU VIDHEYAMAAKAAN IDA VANNATHINU SUHRUTHINU NANDI.

    ReplyDelete
  8. mamukkidayil eppolum mathilukal undenna karyam marakaruthu

    ReplyDelete